പ്രതിപക്ഷം വികസന പദ്ധതികളെ കണ്ണടച്ച് എതിർക്കരുതെന്നും കണ്ണടച്ചുള്ള എതിർപ്പ് ജനങ്ങളെ എതിരാക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ .കേരളത്തിലെ പുതിയ കോൺഗ്രസ് നേതാക്കൾക്ക് ജന സ്വീകാര്യത പോരെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നേതൃത്വവും സമുദായ നേതാക്കളും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായതായി
ചാനൽ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. മുതിർന്ന നേതാക്കളുടെ വിമർശനങ്ങളിലും തർക്കങ്ങളിലും പരിഹാരം കണ്ടെത്താതെ കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും പോലെ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവുണ്ട്.
കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് ശരിയല്ല. തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം ചേർന്നത് ഒഴിവാക്കണമായിരുന്നു. ഫ്രാക്ഷൻ യോഗം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. യോഗം ചേർന്നതൊക്കെ സീനിയർ നേതാക്കളാണ്. അവരെ ഉപദേശിക്കാൻ താൻ ആളല്ല. ഹൈക്കമാൻഡിനെ ആർക്കും സമീപിക്കാം. പുനഃസംഘടനകൾ എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക