ലൈംഗിക ആരോപണം നേരിടുന്ന വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി ഗായിക ഭുവന ശേഷൻ രംഗത്ത്. യുവഗായകരുടെ സ്വപ്നങ്ങള്‍ തകരുന്നത് തടയുക എന്നതാണ് തന്റെ കഥ പങ്കുവെച്ചതിന് പിന്നിലെ ഏക ലക്ഷ്യമെന്നാണ് ഗായിക പറയുന്നത്.
ഏകദേശം 17 സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ (കവിയും ഗാനരചയിതാവുമായ വൈരമുത്തു) ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്, എന്നാല്‍ അവരില്‍ നാല് പേര് മാത്രമാണ് അവരുടെ മുഖം കാണിക്കാനും പേര് പറയാനും ധൈര്യം കാണിച്ചത്, പീഡനത്തില്‍ നിന്ന് കരകയറാൻ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കെന്നും പ്രയാസമാണ് എന്നും ഗായിക പറഞ്ഞു.
പ്രശസ്ത എഴുത്തുകാരെ അംഗീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രീം ഹൗസ് പദ്ധതിയിലൂടെ വൈരമുത്തുവിനെ തമിഴ്നാട്ടിലെ ഡിഎംകെ ആദരിച്ചതിന് പിന്നാലെയാണ് ഗായികയുടെ പ്രസ്താവന. ഗായിക ചിന്മയി ശ്രീപാദ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികാരോപണങ്ങള്‍ വൈരമുത്തുവിനെതിരെ നേരത്തെ ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക