ചെന്നൈ: ഹണിമൂൺ ആഘോഷത്തിനായി ബാലിയിൽ എത്തിയ നവദമ്പതികൾ കടലിൽ മുങ്ങിമരിച്ചു. സ്പീഡ് ബോട്ടിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മുങ്ങിമരിച്ചത്.
ജൂൺ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുകയായിരുന്നു. സ്പീഡ് ബോട്ടിൽ കയറി കടലിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെയാണ് വിബുഷ്നിയയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക