മിഥുനമാസ പൂജകളുടെ ഭാഗമായി ശബരിമല ക്ഷേത്രനട ജൂൺ 15ന് തുറക്കും. വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമകത്വത്തിൽ ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിയിക്കും. ശേഷം മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവത ക്ഷേത്രം നടകളും തുറന്ന് വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നിപകരും. അതിനുശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
ജൂൺ 15 മുതൽ 20 വരെ നട തുറന്നിരിക്കും.ജൂൺ 15ന് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകൾ ഒന്നും തന്നെ നടക്കില്ല. അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും. മിഥുനം ഒന്നായ ജൂൺ 16ന് പുലർച്ചെ 5:00 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും, തുടർന്ന് മഹാഗണപതി ഹോമവും ആരംഭിക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉഷ പൂജയ്ക്കുശേഷം മാത്രമേ കുട്ടികൾക്ക് ചോറൂണ് നടക്കുകയുള്ളൂ 7.30ന് ആണ് ഉഷപ്പൂജ. 12.30ന് ഉച്ച പൂജയും നടക്കും. ഭക്തർക്ക് ദർശനത്തിനായി വെർച്ചൽ ക്യൂ ബുക്കിംഗ് നടത്താവുന്നതാണ്. അഞ്ചുദിവസത്തെ പൂജകൾക്ക് ശേഷം ജൂൺ 20ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക