ഡല്‍ഹി: പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയിലെ രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്ഷന്. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445ാം നമ്പര്‍ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ക്കെതിരെയാണ് എയര്‍ ഇന്ത്യയുടെ നടപടി. അടുത്തിടെ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. കോക്പിറ്റില്‍ അനധികൃതമായി യാത്രക്കാരി പ്രവേശിച്ചു എന്ന ക്യാബിന് ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
നിയമം ലംഘിച്ച് പൈലറ്റിനും സഹപൈലറ്റിനുമെതിരെ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
അപകട സാധ്യത ഏറെയുള്ള പാതയാണ് ഡല്‍ഹി-ലേ. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്നും പൈലറ്റുമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് ഡല്‍ഹി-ദുബായ് റൂട്ടിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കടക്കാന്‍ അനുവദിച്ച പൈലറ്റിന് വിലക്കേര്‍പ്പെടുത്തുകയും 30 ലക്ഷം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക