ടോക്കിയോ: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ൽ നിന്ന് 16 ആക്കി ഉയർത്തി ജപ്പാൻ. ഇതോടൊപ്പം ബലാത്സംഗത്തിന്റെ നിർവചനം ‘ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം’ എന്നതിൽ നിന്ന് ‘ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം’ എന്നാക്കുകയും ചെയ്തു.
ഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാർലമെന്റ് പരസ്പര സമ്മത സെക്സിന്റെ പ്രായത്തിൽ മാറ്റം വരുത്തിയത്. പുതിയ പരിഷ്കാരത്തെ മനുഷ്യാവകാശ സംഘടനകൾ സ്വാഗതം ചെയ്യുകയും വലിയ കുതിച്ചുചാട്ടമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇതോടെ, രാജ്യത്ത് 16 വയസിനു താഴെയുള്ള ഏത് ലൈംഗികപ്രവർത്തനവും ബലാത്സംഗമായി കണക്കാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക