സംസ്ഥാനത്ത് അക്രമം തുടരുന്നതിനിടെ മണിപ്പൂരിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ച രാത്രി സ്ഫോടനവും വെടിവയ്പ്പും ഉണ്ടായി. ബിഷ്ണുപൂര്‍ ജില്ലയില്‍ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് (ഐഇഡി) സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിലാണ് ബോംബ് സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാങ്പോക്പി ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് വെടിവയ്പ്പുണ്ടായത്. സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. എന്നാൽ രാത്രിയില്‍ പുലര്‍ച്ചെ 2-3 വരെ ഇടയ്ക്കിടെ വെടിവയ്പ്പ് തുടര്‍ന്നു.
ഉറംഗ്പത്തിന് സമീപമുള്ള ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മറ്റൊരു വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അവിടെ ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങളില്‍ നിന്നുള്ള വെടിയൊച്ചകള്‍ കേട്ടു. അസം റൈഫിള്‍സ് സൈന്യം ആക്രമണത്തിന് തിരിച്ചടിച്ചു.
കഴിഞ്ഞ ഒരു മാസമായി മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാരും മെയ്തികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ പ്രധാന വംശീയ വിഭാഗമാണ് മെയ്തേയ്, അതേസമയം കുക്കി ഏറ്റവും വലിയ ഗോത്രങ്ങളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക