ടിക്കറ്റിൽ ക്രമക്കേട് കാണിച്ചതിന് കെഎസ്ആർടിസി ജീവനക്കാരനെ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗം പിരിച്ചുവിട്ടു. കണിയാപുരം- കിഴക്കേകോട്ട് സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്ത രണ്ടു യാത്രക്കാരിൽ നിന്ന് പണം ഇടാക്കി ടിക്കറ്റ് നൽകാതെ ക്രമക്കേട് കാട്ടി എന്നതിനാണ് കണ്ടക്ടർ എസ്.ബിജുവിനെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം പിരിച്ചുവിട്ടത്.
ജൂൺ ഒന്നു മുതൽ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ടിക്കറ്റ് സംബന്ധമായി 131 ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. കെഎസ്ആർടിസി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി.ആർ.ജോൺ കുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ.മോഹനൻ എന്നിവർക്കെതിരെയും ടിക്കറ്റ് സംബന്ധമായ ക്രമക്കേടിനെതിരെ നടപടി എടുത്തിട്ടുണ്ട്. ഇതേ കാലയളവിൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെഅടിസ്ഥാനത്തിൽ മറ്റു പത്തു ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക