കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാൻ മിൽമയുടെ തീരുമാനം. എന്നാല്‍ ഔട്ട്ലെറ്റുകളിലൂടെ പാല് ലഭ്യമാകില്ല. പകരം പാല് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനം.
ബെംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങിലാകും ആദ്യം ഔട്ലെറ്റുകൾ തുടങ്ങുക. ഒപ്പം തമിഴ്നാട്ടിലെ തഞ്ചാവൂരിലും മധുരയിലും മില്‍മ എത്തും.
അതേസമയം, നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു.
കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ അനാരോഗ്യകരമായ പ്രവണത തുടര്‍ന്നാല്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതിനു പുറമേ, കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്നു പാല് നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു മില്‍മ എറണാകുളം മേഖലാ യൂണിയൻ ചെയര്മാൻ എം.ടി.ജയൻ പറഞ്ഞിരുന്നു.
ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാല് അധിഷ്ഠിത ഉല്പന്ന ബ്രാൻഡാണ് ‘നന്ദിനി’. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കു കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക