കൊച്ചി: സ്കൂള്‍-കോളേജ് പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പാഠ്യപദ്ധതിയിൽ ഇതു ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ എട്ടുമാസം വളര്‍ച്ച എത്തിയ ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ നിര്‍ദേശം. ഗര്‍ഭസ്ഥ ശിശുവിനെ എത്രയും വേഗം പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.
മേയ് 22നാണ് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയത്. ഇതനുസരിച്ചു നടപടികൾ പൂർത്തിയാക്കിയെന്നും കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകളുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയുള്ള ഹരജിയിൽ കണ്ണീരോടു കൂടിയേ ഒരച്ഛനു ഒപ്പിടാനാവൂയെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക