ഹൈക്കമാൻഡുമായുളള ചർച്ചയ്ക്കായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇന്ന് ഡൽഹിയിലെത്തുമെന്ന് റിപ്പോർട്ട്. ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇരുനേതാക്കൾക്കും എതിരെ ഗ്രൂപ്പ് നേതൃത്വം നിലയുറപ്പിച്ച മുൻ പശ്ചാത്തലത്തിൽ തീരുമാനിച്ചതാണ് ഡൽഹി യാത്ര.
ഗ്രൂപ്പ് നേതൃത്വങ്ങൾ ഹൈക്കമാൻഡിനെ കണ്ടു പരാതി പറയാൻ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിൽ തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താനുള്ള യാത്രയ്ക്ക് ഇരുനേതാക്കളും ഒരുങ്ങി. രാഹുൽ ഗാന്ധി വിദേശത്ത് ആയിരുന്നതു മൂലമാണു യാത്ര നീണ്ടത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. വഞ്ചനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹി ചർച്ചകൾക്കു പ്രാധാന്യമേറെയാണ്.
സുധാകരനെതിരെയുള്ള കേസിന്റെ സാഹചര്യങ്ങളും സംസ്ഥാനനേതൃത്വത്തിന്റെ നിലപാടും ഇരുവരും വിശദമാക്കും. സർക്കാരിന്റെ അഴിമതി നീക്കങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു കേസുകളെന്നാണ് കെപിസിസി നിലപാട്. വി.ഡി.സതീശന് എതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്റെ വിവരങ്ങളും ധരിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക