ജോലിയിൽ ക്രമക്കേട് കാണിച്ചതിന് വില്ലേജ് ഓഫീസറെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ക്രമക്കേടുകളുടെ പേരിൽ പട്ടാമ്പി താലൂക്കിലെ കൊപ്പം വില്ലേജ് ഓഫിസർ കെ.ഇസഹാക്കിനെയാണ് പാലക്കാട് ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ റവന്യു മന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണു നടപടി.
പല സർട്ടിഫിക്കറ്റുകളും നൽകുന്നതിൽ വീഴ്ചവരുത്തിയ ഇയാൾക്കെതിരെ ചിലരുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുകയും സേവനങ്ങൾ സമയബന്ധിതമായി നൽകുന്നില്ലെന്നും ഉള്ള പരാതികൾ ഉയർന്നിരുന്നു. കൂടാതെ ഭൂമി അളക്കുന്നതിനു ഇയാൾ വൻതുക പ്രതിഫലമായി വാങ്ങിയതായും ഉന്നത ഉദ്യോഗ്സഥർ കണ്ടെത്തിയിരുന്നു. തുടർന്നാണ് കലക്ടർ ഡോ.എസ്.ചിത്ര വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക