ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോര്‍ട്ട് 30ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. മണിമല, എരുമേലി പ്രദേശങ്ങളില്‍ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടി രണ്ട് ഹിയറിങ് നടത്തിയിരുന്നു. ഇവിദേ നിന്നും ഉള്ള അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പിന്നാലെ വിദഗ്ധ സമിതി ഇതില്‍ പഠനം നടത്തും. ഇതിനായി എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം വി ബിജുലാലിന്റെ നേതൃത്വത്തില്‍ ഏഴംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.
വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ അത് ഏതെല്ലാം തരത്തിലായിരിക്കും ബാധിക്കുക എന്നാണ് സമിതി പ്രധാനമായും പഠിക്കുന്നത്. കുടിവെള്ള ലഭ്യത, ജലസ്രോതസുകള്‍, ഗതാഗതം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും പുനരധിവാസത്തെ സംബന്ധിച്ചും പഠിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക