‘ലിറ്റിൽ മിസ്സ് സൺ ഷൈൻ’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള ഓസ്കാർ അവാർഡ് നേടിയ ഹോളിവുഡ് താരം അലൻ അർക്കിൻ(89) അന്തരിച്ചു. “സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനും ആയി അദ്ദേഹം ആരാധിക്കപ്പെട്ടു. തങ്ങളേവരും അദ്ദേഹത്തെ അഗാധമായി മിസ്സ് ചെയ്യും. മനുഷ്യനെന്ന നിലയിലും പ്രകൃതിയുടെ അതുല്യമായ കഴിവുള്ള ഒരു ശക്തിയായിരുന്നു അദ്ധേഹം” മക്കളായ ആദം, മാത്യു, ആന്റണി എന്നിവർ അലൻ അർക്കിന്റെ മരണം അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
1934 ബ്രൂക്കിനിയിൽ ജനിച്ച അലൻ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയം ക്ലാസ്സുകൾ എടുക്കുമായിരുന്നു. 1950 കളിൽ കുടുംബത്തോടൊപ്പംലോസ് ആൻജലീസിലേക്ക് താമസം മാറിയ അദ്ദേഹം 1955ൽ ദി ടാരിയേഴ്സ് എന്ന നാടോടി സംഗീത ബ്രാൻഡിന് രൂപം നൽകി. സംഗീതവും അഭിനയ ജീവിതവും ഒരുപോലെ തുടർന്ന് അദ്ദേഹം 1957ലെ കാലിപ്സോ ഹീറ്റ് വേവിൽ ആദ്യമായി വലിയ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഫ്രം ദി സെക്കൻഡ് സിറ്റി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അലൻ എന്റർലാഫിങ് എന്ന ചിത്രത്തിലൂടെ ടോണി പുരസ്കാരം കരസ്ഥമാക്കി. ‘ദി റഷ്യൻസ് ആർ കമിങ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാർ നാമ നിർദ്ദേശവും അദ്ദേഹത്തിന് ലഭിച്ചു. 2006 പുറത്തിറങ്ങിയ ലിറ്റിൽ മിസ് സൺഷൈൻ, 2013ൽ പുറത്തിറങ്ങിയ ആർഗോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരങ്ങൾ അലനെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക