കൊച്ചി: സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട് കുന്നത്തുനാട് എം.എല്‍.എ. പി വി ശ്രീനിജനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് എം.എല്‍.എ. ചോദ്യം ചെയ്യലിന് ഹാജരായത്.
അടുത്തിടെ, സിനിമ നിര്‍മ്മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.
ഒന്നര കോടി രൂപ നിര്‍മ്മാതാവിന് ശ്രീനിജന് നല്‍കിയിരുന്നു. നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് പലിശയായി മൂന്നര കോടിയോളം രൂപ ശ്രീനിജന് കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്.
അതേസമയം സിനിമാ നിര്‍മാതാവിനോട് താന്‍ 65 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും അത് തിരിച്ച് നല്‍കിയിരുന്നെന്നും ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശ്രീനിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക