ഏകീകൃത സിവില്‍ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന്സിപിഎം പി ബി അംഗം എംഎ ബേബി. ഇഎംഎസിന്റെ ലേഖനത്തില്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും ബേബി പ്രതികരിച്ചു.
ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിംലീഗുമായി സഹകരിക്കുമെന്നും ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കുമെന്നും എംഎ ബേബി പറഞ്ഞു.വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് സിവില്‍കോഡ് നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏകസിവില്‍ കോഡ് കൊണ്ട് വരുന്നതെന്നും എംഎ ബേബി ആരോപിച്ചു.
ചെങ്കോല്‍ സ്ഥാപിച്ച സഭയില്‍ മനുസ്മൃതിയും സ്ഥാപിക്കുമോയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ചോദിച്ചു.സിവില്‍ കോഡിലെ സിപിഎം നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലീം ലീഗുമായി ഏക സിവില്‍കോഡില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് എംഎ ബേബി ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക