വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിൽ കനത്ത മഴ. ഡല്‍ഹിയിൽ 24 മണിക്കൂറിനിടെ 153 മില്ലിമീറ്റര്‍ മഴ ആണ് രേഖപ്പെടുത്തിയത്. 1982 ന് ശേഷം രേഖപ്പെടുത്തുന്ന ജൂലൈയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണിതെന്ന് ആണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
കനത്ത മഴയില്‍ പാര്‍ക്കുകള്‍, അണ്ടര്‍പാസുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ആശുപത്രി പരിസരങ്ങള്‍ വരെ വെള്ളത്തിനടിയിലാവുകയും റോഡു ഗതാഗതം തടസപ്പെടുകയും ചെയ്തു. ഗുരുഗ്രാമിലും പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും നേരിട്ടു. നഗരത്തിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴയിൽ കഴിഞ്ഞ ഹിമാചല്‍ പ്രദേശില്‍ അഞ്ച് പേര് മരണപ്പെട്ടു. ഷിംലയില്‍ മൂന്ന്, ചമ്പയില്‍ ഒരാള്‍, കുളുവില്‍ ഒരാള്‍ എന്നിങ്ങനെയാണ് മരണപ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ദേശീയ ദുരന്ത സേനയുടെയും നിരവധി യൂണിറ്റുകളെ കാന്‍ഗ്ര, മാണ്ഡി, ഷിംല എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക