ഭോപ്പാല്‍: കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളിലൊന്നുകൂടി ചത്തു. നാല് മാസത്തിനുള്ളില്‍ ഏഴാമത്തെ ചീറ്റയാണ് ചാകുന്നത്. തേജസ് എന്ന് പേരുള്ള ആണ്‍ചീറ്റയാണ് ചത്തത്.
ചൊവ്വാഴ്ച രാവിലെ കഴുത്തിന് പരിക്കേറ്റ നിലയിലാണ് തേജസിനെ കണ്ടെത്തിയത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരെ അധികൃതര്‍ വിവരമറിയിച്ചുവെങ്കിലും ഉച്ചയോടെ ജീവന് നഷ്ടപ്പെട്ടു. ചീറ്റയുടെ കഴുത്തിന് സാരമായ പരിക്കേറ്റ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.
സാഷ, ഉദയ് തുടങ്ങിയ ചീറ്റകള്‍ അസുഖബാധിതരായി ചത്തപ്പോള്‍ ഇണചേരലിനിടെയാണ് ദക്ഷ എന്ന പെണ്‍ചീറ്റ ചാകുന്നത്. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തിരുന്നു. ഇതോടെയാണ് കുനോ ദേശീയോദ്യാനത്തില്‍ ചത്തൊടുങ്ങിയ ചീറ്റകളുടെ എണ്ണം ഏഴായി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക