ന്യൂഡല്‍ഹി: ഡൽഹിയിലെ പ്രളയത്തിന് കാരണമായ യമുനാ നദിയിലെ ജലനിരപ്പ് താഴുന്നു. 207.7 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നാൽ രാജ്യതലസ്ഥാനത്തെ ജലശുദ്ധീകരണ പ്ലാൻ്റുകൾ തുറക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നദിയിൽ ജലനിരപ്പ് താഴ്ന്നാലും നദീതീരത്തുനിന്ന് വെള്ളമിറങ്ങാൻ സമയമെടുക്കും.
ഇന്നലെ രാത്രി 208.02 അടിയായിരുന്ന യമുനയിലെ ജലനിരപ്പ് രാവിലെ പത്ത് മണിയോടെ 207.65 അടിയായി കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചത്. ജലനിരപ്പ് 207.7 അടിയിലും കുറഞ്ഞാൽ വസീറാബാദ്, ചന്ദ്രവാൾ എന്നിവിടങ്ങളിലെ ജലശുദ്ധീകരണ ശാലകൾ തുറക്കാം എന്നാണ് ഡൽഹി സർക്കാർ അറിയിച്ചിരിക്കുന്നത്.
മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും, വീടുകളിൽ തന്നെ തുടരണമെന്നും ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക