മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ പെട്ടയാളായാൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നാണ് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കിയത്.
ഹര്‍ജിക്കാരിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനായി ശുപാർശ ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടുകൾ കോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക