നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസം ഔദ്യോഗിക ദുഃഖചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചലച്ചിത്ര അവാർഡ് പ്രഖ്യാപന ചടങ്ങ് മാറ്റിവെച്ചത്. നാളെ രാവിലെ 11ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം ചാലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് പിആർഡിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് അവാർഡിന് എത്തിയ സിനിമകൾ വിലയിരുത്തിയത്. 154 ചിത്രങ്ങൾ 3 ഘട്ടങ്ങളിലായി നടന്ന പുരസ്കാര നിർണയത്തിൽ മാറ്റുരച്ചപ്പോൾ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിൽ എത്തിയത്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് മമ്മൂട്ടി ചിത്രം നൻ പകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസു കൊട്, തരുൺമൂർത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ തുടങ്ങിയ ചിത്രങ്ങൾ അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക