കുടുംബ വഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. മലപ്പുറം പൊന്നാനി ജെ.എം റോഡിൽ വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ വീട്ടിൽ സുലൈഖ (36) ആണ് കൊല്ലപ്പെട്ടത്. ഒമ്പതരയോടെയാണ് സംഭവം.
കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന സുലൈഖയെ ഭർത്താവ് അലി നെഞ്ചിൽ കുത്തുകയും തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ആയിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സുലൈഖയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട സുലൈഖ. ഭർത്താവ് അലിക്കുള്ള സംശയരോഗം ആണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. മീൻ തെരുവ് സ്വദേശിയായ അലി ആളുകൾ ഓടിക്കൂടുന്നതിനിടെ ഓടിരക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പൊന്നാനി എം ഐ യുപി സ്കൂളിലെ എം ടി എ പ്രസിഡന്റാണ് കൊല്ലപ്പെട്ട സുലൈഖ
പ്രതികരിക്കാൻ ഇവിടെ എഴുതുക