മണിപ്പൂർ ക്രൂരതയുടെ മുഖം ആവുകയാണ്. ഇപ്പോൾ പുറത്തുവരുന്നത് മണിപ്പൂരിൽ 18കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്ന വാർത്തയാണ്. കഴിഞ്ഞ മെയ് 15ന് ഇൻഫാലിലാണ് ദാരുണ സംഭവം നടക്കുന്നത്. ആയുധങ്ങളുമായി എത്തിയ സംഘം 18 വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടിയെ പീഡനത്തിനായി വിട്ടുകൊടുത്തത് സ്ത്രീകൾ തന്നെയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പീഡനം കഴിഞ്ഞ് ജൂലൈ 21നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്. നാഗാലാൻഡിൽ നിലവിൽ ചികിത്സയിലുള്ള പെൺകുട്ടി സീറോ എഫ്ഐആർ ആയിരുന്നു രജിസ്റ്റർ ചെയ്തത്.
കലാപം തുടങ്ങിയ ശേഷം ഇന്റർനെറ്റ് സംവിധാനം വിച്ഛേദിക്കപെട്ടിരുന്നു. ഭാഗികമായി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് മണിപ്പൂരിൽ നിന്ന് ക്രൂരകൃത്യങ്ങളുടെ ഒരു റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക