കിഴക്കന്‍ സുഡാന് റെഡ് സീ സ്റ്റേറ്റിലെ പോര്‍ട് സുഡാന് വിമാനത്താവളത്തിലുണ്ടായ സിവിലിയന്‍ വിമാനാപകടത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഡാനീസ് സായുധ സേനയാണ് ഇക്കാര്യം അറിയിച്ചത്.
ടേക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വിമാനത്താവളത്തില്‍ തകര്‍ന്ന് വീണതെന്നാണ് സുഡാനീസ് ആര്‍മി വക്താവിന്റെ ഓഫീസ് ഞായറാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
കൊല്ലപ്പെട്ട ഒമ്പത് പേരില്‍ നാല് സൈനികരും ഉള്‍പ്പെടുന്നു. അതേസമയം ഒരു പെണ്‍കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം സുഡാന് സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള യുദ്ധത്തിന്റെ നൂറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പോര്‍ട് സുഡാന് വിമാനത്താവളത്തില്‍ അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക