മണിപ്പൂർ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ ഇടപെടൽ. മണിപ്പൂർ കലാപത്തിനിടെ മെയ് നാലിനായിരുന്നു കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക