പൂനെ: ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് പണമിടപാടുകാരന് ഭാര്യയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ക്രൂരത നടന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതോടെ, പണമിടപാടുകാരനെ അറസ്റ്റ് ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് പ്രതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെങ്കിലും തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രതി ഭര്‍ത്താവിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും അയാളുടെ മുന്നില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക