ന്യൂഡൽഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയർലൈന്‍ മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള പിഴവുകൾ കണക്കിലെടുത്താണ് നടപടി. പിഴ ചുമത്തുന്നതിനുമുമ്പ് ഡിജിസിഎ ഇൻഡിഗോയുടെ വിശദീകരണവും തേടിയിരുന്നു. ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നും ഡിജിസിഎ അറിയിച്ചു.
ആറു മാസത്തിനിടയ്ക്ക് ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് ഇന്‍ഡിഗോയുടെ വിമാനത്തിന്റെ വാല് ഭാഗം നാലു തറയിലിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ വിശദീകരണം തേടി. എന്നാൽ ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നതിനെ തുടർന്നാണ് ഇപ്പോൾ ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക