ഇടുക്കി: പടയപ്പ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. വാഗവരി ലക്കം ന്യൂ ഡിവിഷണിലാണ് ആനയിറങ്ങിയത്. പ്രദേശത്തെത്തിയ ആന മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം എത്തിയ കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ലയങ്ങള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നതിനിടെ വഴിവിളക്കുകളും തകർത്തു. പ്രദേശവാസിയായ മാടസ്വാമിയുടെ വീട്ടിലെത്തിയ പടയപ്പ പശുക്കള്‍ക്കായി കരുതിയ തീറ്റപ്പുല്ല് ആഹാരമാക്കി. തൊഴിലാളികള്‍ മറയൂരില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ പുല്ലാണ് ആന ഭക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക