ലോകത്താകമാനമുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 2018ല്‍ 2,967ആയിരുന്നു. ഇത് 2022 ആയപ്പോഴേക്കും 3,682 ആയി വര്‍ധിച്ചു. ആറ് ശതമാനമാണ് കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പുതിയ കണക്കുകള്‍ പ്രകാരം ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു. പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കുറഞ്ഞത് 3167 കടുവകളെങ്കിലും ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഓരോ നാല് വര്‍ഷവും കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണമെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക