ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ചാന്ദിനിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിതാ ശിശു വികസനവകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബത്തിന് ധനസഹായം നൽകുന്ന ആശ്വാസ നിധി പദ്ധതി പ്രകാരമാണ് കുടുംബത്തിന് തുക അനുവദിച്ചത്.
കഴിഞ്ഞദിവസം മാതാപിതാക്കളെ സന്ദർശിച്ച ആരോഗ്യ മന്ത്രി ദീന ജോർജ് ആശ്വാസ നിധി വഴി ധനസഹായം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ധനസഹായം അനുവദിച്ച ഉത്തരവിട്ടത്. അതേസമയം ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ തിരിച്ചറിയൽ പരേഡിന് അനുമതി ലഭിച്ചു.
തിരിച്ചറിയൽ പരേഡിന് ശേഷം അന്വേഷണസംഘം ആലത്തിനായുള്ള കസ്റ്റഡി അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിക്കായി എറണാകുളം പോക്സോ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക