പത്തനംതിട്ട: കലഞ്ഞൂർ സ്വദേശി നൗഷാദ് തിരോധാന കേസിലെ പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് ദക്ഷിണ മേഖല ഡിഐജിയുടെ നിർദ്ദേശം. പത്തനംതിട്ട ജില്ലാ അഡീഷണൽ എസ്പി ആർ പ്രദീപ്കുമാർ കേസ് പരിശോധിച്ച് റിപ്പോർട്ട് നൽകും. പൊലീസ് മർദ്ദിച്ച് കൊലക്കുറ്റം കെട്ടിവയ്ക്കാൻ ശ്രമിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്സാന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് അഫ്സാന വെളിപ്പെടുത്തിയത്. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന പറയുന്നു.
കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. ശക്തമായ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉടൻ പരാതി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക