ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പ്രതികരണവുമായി പൊലീസ് രംഗത്ത്. പ്രതി ചേതന്‍ സിംഗ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് പോലീസ് പറയുന്നത്.
കസ്റ്റഡിയില്‍ പ്രതി മുദ്രാവാക്യം വിളിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച മുംബൈ ബോറിവലി കോടതിയില്‍ ഹാജരാക്കിയ ചേതനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.
അതേസമയം തന്റെ കക്ഷി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു. താന്‍ എന്ത് ചെയ്താലും അത് സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ചെയ്യുന്നതെന്നും 24 മണിക്കൂറില്‍ കൂടുതല്‍ ഭക്ഷണം നല്‍കിയില്ലെന്നും ചേതന്‍ പറഞ്ഞു. ഇതോടെ കൃത്യസമയത്ത് ചേതന്‍ ഭക്ഷണം നല്കാന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക