ഇന്ത്യയിൽ മൂന്നിലൊരാൾക്ക് (38 ശതമാനം) ഫാറ്റിലിവർ രോഗമോ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമോ ബാധിച്ചതായി എയിംസിന്റെ വെളിപ്പെടുത്തൽ. ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. മുതിർന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഫാറ്റി ലിവർ ബാധിച്ചിട്ടുള്ളതായും പഠനത്തിൽ വ്യക്തമാക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകാത്തത് മൂലമാണ് പലപ്പോഴും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തിരിച്ചറിയാതെ പോകുന്നത്. എന്നാൽ രോഗം മൂർച്ഛിച്ച് ചിലരിൽ ഇത് ഗുരുതരമായ കരൾരോഗമായി മാറുന്നതാണ് ഗവേഷകര്‍ പറയുന്നു. ഭക്ഷണത്തിലെ പാശ്ചാത്യവൽക്കരണം, പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം തുടങ്ങിയവയാണ് ഫാറ്റിലിവർ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു കാരണമാകുന്നതെന്ന് എന്ന് എയിംസിലെ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗം തലവൻ ഡോ. അനൂപ് സരയ പറയുന്നു. അനാരോഗ്യകരവും ചടഞ്ഞുകൂടിയുള്ളതുമായ ജീവിതശൈലിയും ഈ രോഗ സാധ്യത കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പോലെയൊരു രോഗം തന്നെയാണ് ഇതും. നിലവിൽ ഫാറ്റിലിവറിന് പ്രത്യേകമായി മരുന്ന് ഒന്നുമില്ലെന്നും ഇതിനെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക