ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ ക്രൂര പീഡനത്തിന് ശേഷമുള്ള കൊലപാതകം നടന്ന് ഞെട്ടൽ മാറുന്നതിനു മുൻപ് മലപ്പുറത്തും നാലു വയസ്സുകാരിയായ പെൺകുട്ടിക്ക് പീഡനം. മധ്യപ്രദേശ് സ്വദേശിയായ പ്രതിയുടെ അറസ്റ്റ് മലപ്പുറം തിരൂരങ്ങാടി പോലീസ് രേഖപ്പെടുത്തി. ശീതള പാനീയം നൽകി പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ കൊണ്ടുപോയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ട് മലപ്പുറം ജില്ലയിലെ ചേളാരിയിൽ ആയിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശമാണ് ക്രൂരകൃത്യത്തിന് പ്രതി തെരഞ്ഞെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളായ കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി.
കളിപ്പിക്കാൻ എന്ന വ്യാജേന കുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് മാതാപിതാക്കൾ ഓടി ചെല്ലുകയായിരുന്നു. മാതാപിതാക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക