അതേസമയം ട്രാവിസിന്റെ മോചനം സംബന്ധിച്ച് ചര്‍ച്ച നടത്താനുള്ള തങ്ങളുടെ ശ്രമങ്ങളോട് ഉത്തര കൊറിയ പ്രതികരിക്കുന്നില്ലെന്ന് യു.എസ് നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ട്രാവിസിന്റെ വിവരങ്ങള്‍ക്കായി യു.എൻ കമാൻഡ് ഉത്തര കൊറിയയുമായി ബന്ധപ്പെടുകയായിരുന്നു.
എന്നാൽ ട്രാവിസിനെ പിടികൂടിയ കാര്യം ഉത്തര കൊറിയ പരസ്യമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ പ്രതികരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് യു.എൻ കമാൻഡ് അറിയിച്ചു. ഉത്തര കൊറിയയും യു.എസും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത് എന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക