ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേ കാട്ടാന കാർ തകർത്തു . അഗളി നരസിമുക്ക് പരപ്പന്തറയിലാണ് സംഭവം . വയോധികയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മയിലാത്ത (80), പാപ്പാത്തി (60), രാംകുമാര്‍ (32), ശബരി (16), നിധിഷ് (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി ഏഴരയോടെയാണ് സംഭവം. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ട് വളവുതിരിഞ്ഞതോടെ മുന്നില്‍ ഒറ്റയാനെ കണ്ടു.
വാഹനം പിറകോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒറ്റയാന് ചിഹ്നംവിളിച്ച് പാഞ്ഞടുത്ത് കാറിന്റെ മുന്‍വശം കൊമ്പില്‍ കോര്‍ക്കുകയായിരുന്നു. മൂന്നുവട്ടം വാഹനം കൊമ്പിലുയര്‍ത്തി. വാഹനത്തിലുണ്ടായിരുന്നവര്‍ അലറിവിളിച്ചു. ഇതോടെ കാട്ടാന കാര്‍ നിലത്തിട്ട് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക