ഉത്തർപ്രദേശിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന കല്ലേറിൽ കോച്ചിന്റെ ജനൽ ചില്ല് തകർന്നതായി റിപ്പോർട്ട്. ബരാബങ്കിയിലെ സഫേദാബാദ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്.
ഗോരഖ്പൂരിൽ നിന്ന് ലഖ്നൗവിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിൻ 10:40 ന് ലഖ്നൗവിൽ എത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർഎഫ്പി ഇൻസ്പെക്ടർ സംഭവസ്ഥലം പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും കണ്ടെത്താനായില്ല.
റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെർച്വൽ പരിപാടി നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത് എന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ ബരാബങ്കി റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക