സ്ഥിരമായി കാപ്പിയില്‍ വിഷം കലര്‍ത്തി നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിലായതായി റിപ്പോർട്ട്. യുഎസിലെ അരിസോണയിലാണ് സംഭവം ഉണ്ടായത്. മെലഡി ഫെലിക്കാനോ ജോണ്സണ് എന്ന യുവതിയെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ കാപ്പിയില്‍ വിഷം ചേര്‍ത്താണ് ഭർത്താവിന് നൽകിയിരുന്നത്. മാർച്ച് മാസത്തിലാണ് തന്റെ കാപ്പിയിൽ രുചിവ്യത്യാസം ഉള്ളതായി യുഎസിലെ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഇവരുടെ ഭർത്താവ് റോബി ജോൺസന് തോന്നുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം ജോണ്സണ് കണ്ടെത്തി. തുടർന്ന് വീട്ടിൽ പലയിടത്തായി ഒളിക്യാമറകൾ സ്ഥാപിച്ച റോബി ജോൺസൺ ഭാര്യ കാപ്പിയിൽ വിഷം കലർത്തുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ ഭാര്യപാത്രത്തിൽ ബ്ലീച്ച് നിറയ്ക്കുന്നതും കോഫി മേക്കറിൽ ഇടുന്നതും ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ഇയാള്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക