പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട നാല് അധ്യാപകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് പ്രത്യേക സിബിഐ കോടതി. മുർഷിദാബാദിൽ നിന്നുള്ള സൈഗർ ഹുസൈൻ, സിമർ ഹൊസൈൻ, സാഹിറുദ്ദീൻ ഷെയ്ഖ്, സൗഗത് മൊണ്ടൽ എന്നീ അധ്യാപകരെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
നാല് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി ഓഗസ്റ്റ് 21 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം ആദ്യമായാണ് നിയമന പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജോലി ചെയ്യുന്ന അധ്യാപകരെ കോടതി ജയിലിലടക്കുന്നത്.
അറസ്റ്റിലായ പ്രതി തപസ് മണ്ഡലിന് ജോലിക്ക് പകരമായി പണം നൽകിയവരാണ് ഇവർ എന്നും പാർത്ഥ ചാറ്റർജി ഇപ്പോൾ ജയിലിലാണ്, പിന്നെ എന്തിനാണ് ജോലി ലഭിക്കാത്ത അധ്യാപകരുടെ പേരുകൾ കുറ്റപത്രത്തിൽ സാക്ഷികളായി പറയുന്നത് എന്നും അവരും പ്രതികളാണ് എന്നും അവരും ആ നിയമവിരുദ്ധ ജോലി ആസ്വദിച്ചു എന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക