മലപ്പുറം: താനൂരില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവിന്റെ കസ്റ്റഡിമരണത്തിൽ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. കേസ് സിബിഐയ്ക്ക് വിടാനുള്ള നടപടിക്ക് പിന്നാലെയാണ് പുതിയ നീക്കം.
ഇക്കാര്യം സൂചിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം തിരൂർ കോടതി മുമ്പാകെ സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ ആരുടെയൊക്കെ പേരുകൾ ചേർക്കണമെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് പിന്നീട് തീരുമാനമെടുക്കും.
ജൂലൈ 31-ന് പുലര്‍ച്ചെ 1.45-ഓടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പോലീസ് മറ്റു നാലുപേര്‍ക്കൊപ്പം ദേവധാര്‍ പാലത്തിന് സമീപത്ത് നിന്നും ജിഫ്രിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കയ്യിൽനിന്ന് 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തുവെന്നും സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക