ഇസ്ലാമാബാദ്: പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന പാകിസ്ഥാന്റെ കാവൽ പ്രധാനമന്ത്രിയായി അന്വാര് ഉള് ഹഖ് കാക്കറെ നിയമിച്ചു. പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് സെനറ്ററായ കാക്കറിനെ കാവൽ പ്രധാമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. പ്രസിഡന്റ് ആരിഫ് അൽവി ശുപാര്‍ശ അംഗീകരിച്ചു.
ബുധനാഴ്ച പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. നിയമപ്രകാരം 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. ഇതിന് വേണ്ടിയാണ് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇല്ലാതെയാകും ഇത്തവണത്തെ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് എന്ന് ഇത് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക