എല്ലാ വർഷവും ഓഗസ്റ്റ് 13 ലോക അവയവ ദാന ദിനമായി ആചരിക്കുന്നു. ഒരാൾ അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ എട്ട് പേരുടെ ജീവനാണ് സംരക്ഷിക്കുവാൻ സാധിക്കുന്നത്. എന്നാൽ അവയവദാനത്തെക്കുറിച്ച് ഇപ്പോഴും ആളുകളിൽ പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനിൽക്കുന്നു എന്നതാണ് വസ്തുത.
ഒരു വ്യക്തിയുടെ മരണശേഷം, ശരീരത്തിൽ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങൾ (അതായത്, ശ്വാസകോശം, വൃക്കകൾ, കണ്ണുകൾ, കരൾ, പാൻക്രിയാസ് തുടങ്ങിയവ) ദീർഘകാലമായി രോഗങ്ങളോട് പൊരുതുന്നവർക്ക് നൽകുക എന്നതാണ് അവയവദാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
രണ്ട് തരത്തിലുള്ള അവയവദാനമുണ്ട്. ആദ്യത്തേത് ലൈവ് അവയവദാനമാണ്. ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോൾ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യുന്നതാണ് ലൈവ് ആയുള്ള അവയവദാനം. ഈ തരത്തിൽ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക.
രണ്ടാമത്തേത് മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങൾ, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തിൽ നിന്നും നീക്കം ചെയ്ത് ദാനം ചെയ്യുന്നു. 18 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തിൽ ഒപ്പു വെയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക