പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പരാതിക്കാരി കെ കെ ഹര്‍ഷിന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും രാഹുല്‍ഗാന്ധി എം പി അറിയിച്ചു.
നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ല സംഭവത്തിന് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരണമെന്നും ഹര്‍ഷിന പറഞ്ഞു. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്പില് 84 ദിവസമായി സത്യഗ്രഹത്തിലാണ് ഹര്‍ഷിന. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്പില് സത്യഗ്രഹം നടത്താനാണ് ഹര്‍ഷിനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക