തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് കേസിൽ എം എസ് എം കോളേജ് അധ്യാപകർക്കെതിരെ നടപടി. നിഖിലിന്റെ പ്രവേശനം നടന്നത് ചട്ടവിരുദ്ധമായാണെന്ന് സർവകലാശാല അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിൽ പയുന്നു. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കൊമേഴ്സ് വകുപ്പിന് ഗുരുതരവീഴ്ച സംഭവിച്ചെന്നായിരുന്നു സർവകലാശാലയുടെ കണ്ടെത്തൽ. രേഖകളിൽ വ്യക്തതയില്ല എന്ന് കണ്ടെത്തിയ സർവകലാശാല, ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വർഷമാണ് കായംകുളം എംഎസ്എം കോളേജിൽ എം കോം പ്രവേശനം നേടിയത്. തട്ടിപ്പ് പിടിക്കപ്പെടുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാദമായ ഈ സംഭവത്തിലാണ് നിഖിലിന് പ്രവേശനം നൽകിയ എംഎസ്എം കോളേജിനെതിരെയും കേരളാ സർവകലാശാല നടപടിയിലേക്ക് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക