ദില്ലിക്കലാപ കേസിൽ ദില്ലി പൊലീസിന് രൂക്ഷ വിമർശനവുമായി കോടതി രംഗത്ത്. അഡീഷണൽ സെഷൻസ് കോടതി ആണ് വിഷയത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പൊലീസ് മുൻകൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യറാക്കിയെന്നുമാണ് കോടതിയുടെ വിലയിരുത്തൽ ഉണ്ടായത്. കേസിൽ പൊലീസ് പ്രതിയാക്കിയ മൂന്ന് പേരെ വെറുതെ വിട്ടു എന്നും കോടതി നിരീക്ഷിച്ചു.
കേസിൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ദില്ലിയിലെ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക