ഹോട്ടലുടമ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കി ഒന്നരലക്ഷവും കാറും തട്ടിയെടുത്തതിനുശേഷം കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 3000 പേജുള്ള കുറ്റപത്രം ആണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവർ ചേർന്ന് സിദ്ദീഖിന്റെ കാറും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു എന്നും കുറ്റപത്രത്തിൽ പറയുന്നു.
മെയ് മാസം പതിനെട്ടാം തീയതിയാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടൽ ഉടമയായ മലപ്പുറം തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖിനെ(58) എരഞ്ഞിപ്പലത്തെ ലോഡ്ജ് മുറിയിൽ വച്ച് ഇവർ കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിൽ ആക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന്കൊക്കയിൽ ഉപേക്ഷിക്കുകയും ചെയ്തു. സിദ്ദീഖിനെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതിയിൽ തിരൂർ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
സിദ്ദിഖിനെ കാണാതായ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി 2 ലക്ഷത്തോളം രൂപ സിദ്ദീഖിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതോടെ മകന് ഉണ്ടായ സംശയത്തെ തുടർന്ന് ഫോണിൽ വിളിച്ചു നോക്കി എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതും സംശയത്തിന്റെ ആക്കംകൂട്ടി. ഇതോടെയാണ് സിദ്ദീഖിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചത്.
മൊബൈൽ ഫോണിന്റെ ലൊക്കേഷൻ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും എല്ലാം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിൽ സിദ്ദീഖിന്റെ തിരോധാനത്തിൽ ഇദ്ദേഹത്തിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിനും സുഹൃത്തായ ഫർഹാനക്കും പങ്കുവുള്ളതായി കണ്ടെത്തി. തുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തി.
ചെന്നൈയിലേക്ക് കടന്ന് ഇരുവരെയും ചെന്നൈ പോലീസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. ഫർഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിക് കേസിലെ മൂന്നാം പ്രതിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക