പത്തനംതിട്ട ഗവിയിൽ ഫോറസ്റ്റ് വാച്ചറെ മർദിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. വനം വികസന കോർപറേഷനിലെ അസി. മാനേജർമാരായ രാജേഷ്, വിശാന്ത് ഓഫിസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. വനം വികസന കോർപ്പറേഷൻ അധ്യക്ഷ ലതിക സുഭാഷിന്റെ നിർദേശപ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഓഫിസിലെ കറന്റ് പോയതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ വർഗീസ് രാജിന്റെ മർദനത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ വനം വികസന കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
അതേസമയം ഇന്നലെ രാത്രി ആരോഗ്യനില വഷളായതോടെ വർഗീസിനെ പീരുമേട് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക