സംസ്ഥാനം ഒട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ ഓഗസ്റ്റ് 22 മുതൽ പ്രവർത്തിക്കും. ന്യായമായ വിലയ്ക്ക് പരിശുദ്ധമായതു മായം കലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് കുടുംബശ്രീ ഓണച്ചന്തകളുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 22ന് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം പി രാജേഷ് നിർവഹിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 170 സിഡിഎസുകളിലുംമേളകൾ സംഘടിപ്പിക്കും.വിപണനമേളകൾ സംഘടിപ്പിക്കുന്നതിനായി ജില്ലകൾക്ക് ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ പന്ത്രണ്ടായിരം രൂപയും കുടുംബശ്രീ നൽകും. ഓണം വിപണന മേളകൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വരെ അനുവദിക്കാമെന്ന് സർക്കാർ ഉത്തരവുമുണ്ട്. ജില്ലാ മേളകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉത്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളാണ് വിപണനത്തിനായി മേളകളിൽ എത്തിക്കുന്നത്. ഇവരുടെ വിവിധതരം ധാന്യ പൊടികളും ഭക്ഷ്യോൽപന്നങ്ങൾ കാർഷിക ഉത്പന്നങ്ങൾ എന്നിവയും മേളകളിൽ ലഭ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക