ഈ ഓണം സന്തോഷത്തിന്റേതാകരുത്എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു എന്ന പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത്. എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല എന്ന് ചിലർ പ്രചരിപ്പിക്കുന്നു എന്നും പക്ഷേ ജനങ്ങൾ എത്തുമ്പോൾ അവർക്ക് സാധനങ്ങൾ കൃത്യമായി ലഭ്യമാണ് എന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
വിലക്കയറ്റം നേരിടാൻ കൃത്യസമയത്തുള്ള വിപണി ഇടപെടൽ സർക്കാരിൽ നിന്നും ഉണ്ടായി. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ 2016ലെ അതേ വിലയിൽ തന്നെയാണ് ഇപ്പോഴും നൽകുന്നത്. ഇവയ്ക്ക് പൊതുവിപണിയിൽ വലിയ വിലയാണ്. എല്ലാവർക്കും ക്ഷേമപെൻഷൻ കൃത്യമായി ലഭിക്കുന്നു എന്നും സംതൃപ്തമായ ഓണ നാളുകളിലേക്ക് ആണ് നാം കടക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക