മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിൽ ജയിലിൽ കഴിയുന്ന 94 കാരനായ മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തന്നെ തുടരും. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ദ്രോ വാസുവിനെ ഇന്ന്
കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴത്തുക അടയ്ക്കാനോ ജാമ്യം എടുക്കാനോ ഇയാൾ തയ്യാറായില്ല. ഇതേതുടർന്ന് ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്.
പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും അടുത്തമാസം നാലിന് നടത്തുന്ന വിചാരണയിൽ സാക്ഷികളോട് ഹാജരാകാനും കോടതി ഉത്തരവിട്ടു. ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും മാധ്യമങ്ങളെ കണ്ടതും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലം ആണെന്നാണ് റിപ്പോർട്ട്. ഗുരുതരവീഴ്ചക്കെതിരെ സംഭവത്തിൽ അകമ്പടി പോയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക